ബംഗളുരുവിൽ ഗർഭിണിയായ മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി സുറുമിയെയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ഭർത്താവ് നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വ്യാഴാഴ്ചയാണ് ബെംഗളൂരു സാരപ്പാളയത്തെ വീട്ടിൽ 21കാരി സുറുമി ഹനീഫിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുമാസം ഗർഭിണിയായിരുന്നു. അഞ്ചുവർഷം മുമ്പാണ് ബെംഗളൂരു സ്വദേശി ഹനീഫുമായുള്ള വിവാഹം കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിൽ ഹനീഫ് യുവതിയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭക്ഷണം പോലും നൽകുന്നില്ലെന്ന് ഒരാഴ്ച മുൻപ് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായി സുറുമിയുടെ അമ്മ ആരോപിക്കുന്നു.
യുവതിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. ഭർത്താവു നാസർ നിരന്തരം പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരുലക്ഷം രൂപാ ഇതിനോടകം കൈമാറിയതായും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ ഹെന്നൂർ പൊലീസാണ് ഭർത്താവ് നസറിനെ കസ്റ്റഡിയിൽ എടുത്തത്.