നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ പൊലീസ് വലയുന്നു. നടിയെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന കണ്ടെത്തല്‍ കോടതിയില്‍ തെളിയിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തേ മതിയാകൂ. അതേസമയം ഫോണിന്‍റെയും, ഗൂഡാലോചനയുടെയും കാര്യത്തില്‍ മുഖ്യപ്രതിയായ സുനി അടിക്കടി െമാഴിമാറ്റുന്നത് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇതിനിടെ പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടിയെ ഉപദ്രവിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍കൊച്ചി വൈറ്റില ഗോള്‍ഡ് സൂക്കിനടുത്തെ സെന്‍റ് റീത്താസ് റോഡില്‍ഉപേക്ഷിച്ചെന്നായിരുന്നു മുഖ്യപ്രതിയായ പള്‍സര്‍സുനിയുടെ ആദ്യ മൊഴി. സുനി അറസ്റ്റിലായതിനു പിറ്റേന്ന് തന്നെ ഇവിടെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗോശ്രീ പാലത്തില്‍നിന്ന് ഫോണ്‍കായലിലേക്ക് എറിഞ്ഞുവെന്ന് സുനി മൊഴി മാറ്റിയപ്പോള്‍ആ വഴിക്കും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
അക്രമത്തിനു േശഷം സുനി പോയ പൊന്നരുന്നിയിലെ സുഹൃത്തിന്‍റെ വീട്ടിലും കോയമ്പത്തൂരിലെ ഒളിവില്‍കഴിഞ്ഞിരുന്ന സ്ഥലത്തുമെല്ലാം ഫോണിനായി പൊലീസ് പരക്കം പാഞ്ഞെങ്കിലും ഈ ഉദ്യമങ്ങളും പരാജയപ്പെട്ടു. ഇവിടങ്ങളില്‍നിന്ന് ലഭിച്ച ഫോണുകളും മെമ്മറി കാര്‍ഡുകളുമടക്കമുളള ഉപകരണങ്ങളിൽ നിര്‍ണായക ദൃശ്യങ്ങളില്ല എന്നു തന്നെയാണ് നിലവിലെ വിലയിരുത്തല്‍.
നടിയെ ബ്ലാക്മെയില്‍ചെയ്ത് പണം തട്ടാന്‍വേണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതെന്നും ദൃശ്യങ്ങള്‍പകര്‍ത്തിയതെന്നുമുളള നിഗമനത്തിലാണ് പൊലീസ്. ഈ കണ്ടെത്തല്‍കോടതിയില്‍തെളിയിക്കപ്പെടണമെങ്കില്‍ദൃശ്യങ്ങള്‍പകര്‍ത്തിയ മൊബൈല്‍ഫോണ്‍കണ്ടെത്തുക തന്നെ വേണം.
അല്ലാത്ത പക്ഷം കേസ് കോടതിയിലെത്തുമ്പോള്‍അക്രമം മാത്രമേ തെളിയിക്കാനാവൂ എന്നും നിയമവിദഗ്ധര്‍പറയുന്നു. ഗൂഡാലോചന െതളിയിക്കാന്‍ സുനി മുമ്പുപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരുകളും കണ്ടെത്തണം. ഈ നമ്പരുകളിലെ ഒരു വര്‍ഷത്തെ മുഴുവന്‍ഫോണ്‍കോളുകളും സന്ദേശങ്ങളും കണ്ടെത്താനുളള ശാസ്ത്രീയപരിശോധനയായ സിം എക്സ്ട്രാക്റ്റും ഫോണ്‍എക്സ്ട്രാറ്റും നടത്തേണ്ടതുണ്ട്. എന്നാല്‍ഈ വഴിക്കുളള ചര്‍ച്ചകളൊന്നും അന്വേഷണ സംഘം ഇനിയും തുടങ്ങിയിട്ടില്ല.