നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച വഴികളിലൂടെ പള്‍സര്‍ സുനിയുമായി പൊലീസിന്‍റെ തെളിവെടുപ്പ്. ഇന്നു പുലര്‍ച്ചെ നടന്ന തെളിവെടുപ്പില്‍, നടന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടിയെങ്കിലും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാത്തത് പൊലീസിന് നിരാശയായി.
പുലര്‍ച്ചെ 2.50നാണ് ആലുവ പൊലീസ് ക്ലബില്‍ നിന്ന് സുനിയുമായി പൊലീസ് തെളിവെടുപ്പിനിറങ്ങിയത്. ആലുവ മുതല്‍ നടിയുമായി പ്രതി പോയ വഴികളിലൂടെ പൊലീസ് സംഘത്തിന്‍റെ യാത്ര.
ഇടപ്പളളി ബൈപാസില്‍ വെണ്ണലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൂതിയൂര്‍ വഴി കാക്കനാട് തൃപ്പൂണിത്തുറ റോഡിലെത്തിയ ശേഷം സംഘം മടങ്ങി. പിന്നെ കാക്കനാട് വഴി പാലാരിവട്ടത്തേക്ക്. പിന്നീട് സംവിധായകനും നടനുമായ ലാലിന്‍റെ പടമുഗളിലെ വീട്ടിലേക്കുളള വഴിയിലും നിര്‍ത്തി. പിന്നെ വെണ്ണലയിലെ സെന്‍റ് റീത്താസ് റോഡിലേക്ക്. ഇവിടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റോഡിലിറങ്ങി പൊലീസ് സംഘം വിശദമായി പരിശോധിച്ചു.
ഫോണ്‍ കിട്ടാത്തതിന്‍റെ നിരാശയോട് പൊലീസ് സംഘം തെളിവെടുപ്പ് തുടങ്ങി.പ്രതികള്‍ വാഹനമുപേക്ഷിച്ച പുല്ലേപ്പടിയും,പിന്നെ ഗോശ്രീ പാലത്തിനടുത്തും കോമ്പാറ ജങ്ഷനിലുമെല്ലാം സുനിയുമായി സഞ്ചരിച്ച സി.ഐ.ബൈജു കെ പൗലോസും സംഘവും പുലര്‍ച്ചെ നാലു മണിയോടെ തിരിച്ച് ആലുവയിലെത്തി.