കഞ്ചാവ് മാഫിയയുടെ ആസിഡ് ആക്രമണത്തിന് ഇരയായ തെൻമല സ്വദേശിയായ സ്ത്രീക്ക് നേരിടേണ്ടി വന്നത് പൊലീസിന്റെ ക്രൂരമായ പെരുമാറ്റം. കേസിൽ വീഴ്ചരുത്തിയതിന് ആറുമാസത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതോടെ തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയായ സുമ സുബ്രഹ്മണ്യം.,
2016 സെപ്റ്റംബർ ഒന്നിനാണ് സുമാ സുബ്രഹ്മണ്യത്തിന് നേരേ കഞ്ചാവ് മാഫിയുടെ ആസിഡ് ആക്രമണം നടക. കഞ്ചാവിനും മദ്യത്തിനുമെതിരെ പരാതി പറഞ്ഞതിനായിരുന്നു ആക്രണം. എന്നാൽ പ്രതികളെ പിടിക്കേണ്ട പൊലീസ് ദ്രോഹിച്ചതാകട്ടെ പരാതിക്കാരിയായ സുമയേയും. ആസിഡ് ആക്രണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിഞ്ഞ തന്നെ പൊള്ളലുകൾ മാറുന്നതിന് മുൻപേ പൊലീസ് കള്ളക്കേസിൽ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചെന്ന് സുമ പറഞ്ഞു.
ആക്രമിക്കപ്പെടുന്നതിന് മുൻപ് തന്നെ നിരവധി തവണ പുനലൂർ പത്തനാപുരം സ്റ്റേഷനുകളിൽ സുമ പരാതനൽകിയിരുന്നു. സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പുനലൂരിൽ പരാതി അപ്പോൾ തന്നെ കീറികളഞ്ഞു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജനെ പരാതി നൽകിയതോടെയാണ് പൊലീസിന്റെ അതിക്രമം അവസാനിച്ചത്.