തിരുവനന്തപുരത്ത് പൊലീസ് തന്നെ സദാചാരപൊലീസായെന്ന് പരാതി. മ്യൂസിയം വളപ്പില്‍ സംസാരിച്ചിരുന്ന യുവതീയുവാക്കളെ കസ്റ്റഡിയിലെടുത്ത് പിഴയിട്ടതാണ് ആരോപണത്തിന് അടിസ്ഥാനം.പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്ന വീഡിയോ യുവാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ നല്കിയതും വൈറലായി.
തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയുമാണ് പൊലീസുകാർക്കെതിരെതന്നെ സദാചാര പൊലീസിങ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.മ്യൂസിയം വളപ്പിൽ തോളിൽ കൈയിട്ടിരുന്നപ്പോൾ പൊലീസെത്തി കസ്റ്റഡിലെടുത്തുവെന്നാണ് പരാതി. വനിതാ പൊലീസുകാർ അശ്ളീല പദപ്രയോഗങ്ങൾ നടത്തിയതായി യുവതി
എന്നാൽ പൊതുശല്യമുണ്ടാക്കുന്നുവെന്ന് കണ് ട്രോൾ റൂമിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ പൊലീസുകാരെ അയച്ചതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.. പൊലീസുകാര്‍ സംസാരിക്കുന്നതുമുതല്‍ സ്റ്റേഷനിലെത്തിയതുവരെയുള്ള ദൃശ്യങ്ങള്‍ യുവതീയുവാക്കള്‍ ഫെയ്സ്ബുക്കില്‍ തല്‍സമയം കാട്ടി.
പൊതുശല്യമുണ്ടാക്കിയതിന് 200 രൂപ പിഴയടപ്പിച്ച് ഇരുവരേയും വിട്ടയച്ചു.രണ്ടാഴ്ച മുമ്പ് തലസ്ഥാനത്ത് പിങ്ക് പൊലീസിനെതിരെയും സദാചാര പൊലീസിങ് പരാതി ഉയർന്നിരുന്നു