ഇടുക്കിയില്‍ പൊലീസ് സ്റ്റേ·നില്‍ പരാതി നല്‍കാനെത്തിയ സി പി എം നേതാവിനെ പൊലിസ് മർദിച്ചെന്ന് ആരോപണം. കുമളി ലോക്കൽ സെക്രട്ടറി വി.ഐ സിംസണാണ് സ്റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റതായി പരാതി നല്‍കിയത്. കൃത്യ നിര്‍വഹണത്തിന് തടസം നിന്നതിന് ഇയാള്‍ക്കെതിരെ കുമളി പൊലീസ് കേസെടുത്തിട്ടുണ്ട്.
വെളളിയാഴ്ച്ച രാത്രിയിലാണ് സംഭവം. കുമളി പത്തുമുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ രാത്രിയിൽ ഓട്ടോയിലെത്തിയ യുവാവിനെ നാട്ടുകാരിൽ ചിലർ തടഞ്ഞുവെച്ചു. സി.പിഎം കുമളി ലോക്കൽ സെക്രട്ടറി വി.ഐ സിംസൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ഫോണിലൂടെ മോശമായിട്ടാണ് സംസാരിച്ചതെന്ന് സിസംണ്‍ പറയുന്നു. സ്റ്റേഷനിലെത്തി ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പോലീസുകാർ മർദ്ദിച്ചുവെന്നാണ് പരാതി. സോട്ട്- വി.ഐ.സിംസണ്‍
തുടര്‍ന്ന് സിംസനെ കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാല്‍ സ്റ്റേഷനിൽ എത്തിയ ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചില്ല എന്നാണ് പൊലീസിന്‍റെ വിശദീകരണം. കൃത്യ നിർവഹണത്തിന് തടസ്സം നിന്നതിന് ലോക്കല്‍ സെക്രട്ടറിക്കെതിരെ ജ്യാമമില്ല വകുപ്പ് പ്രകാരം കേസെടുത്തു.സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ന്റെ നേതൃത്വത്തിൽ കുമളിയിൽ പ്രതിഷേധ യോഗവും പ്രകടനവും നടന്നു.