മലപ്പുറം പെരിന്തൽമണ്ണയിൽ ഏഴു വയസുകാരി പീഡനത്തിന് ഇരയായി. കേസില്‍ കുട്ടിയുടെ അയല്‍ക്കാരനായ അറുപത്തിയാറുകാരൻ പിടിയിലായി. കടുങ്ങപുരം സ്വദേശി കമ്മാലിയാണ് അറസ്റ്റിലായത്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ പ്രതിക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
പേരക്കുട്ടികൾക്കൊപ്പം കളിക്കാൻ വരാറുളള ഏഴു വയസുകാരിയേയാണ് പ്രതി കമ്മാലി പീഡനത്തിനിരയാക്കിയത്. വീട്ടിൽ മറ്റാരും ഇല്ലത്ത സമയത്താണ് സംഭവം. കുട്ടി കരഞ്ഞുകൊണ്ട് ഒാടിയതോടെയാണ് പീഡനകഥ പുറത്തായത്. ബന്ധുക്കളും നാട്ടുകാരുടെ ചേർന്ന് പരാതി നൽകിയതോടെയാണ് കമ്മാലി വലയിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
പ്രതി നേരത്തേയും കൊച്ചു കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പോസ്കോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ സി.ഐ. സാജു.കെ എബ്രാഹമിനാണ് അന്വേഷണ ചുമതല. പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.