വർക്കല എം.ജി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം കാരണമെന്ന് ബന്ധുക്കൾ. കോപ്പിയടി ആരോപിച്ച് പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുമെന്ന് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് അർജുന്റ അമ്മ വർക്കല പൊലീസിൽ പരാതി നൽകി.ഇന്നലെ രാത്രിയാണ് മരക്കടമുക്ക് സ്വദേശി അർജുനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
പ്ലസ് വൺ പരീക്ഷയ്ക്കിടെ അർജുൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതായി അധ്യാപകർ പരാതിപ്പെട്ടിരുന്നു.ഇതിന്റ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെ വിളിപ്പിച്ചതിനൊപ്പം അർജുനേയും അമ്മയേയും മാനേജ്മെന്റ് സ്കൂളിൽ ഇന്നലെ വിളിച്ചുവരുത്തിരുന്നു.കോപ്പിയടിച്ചതിന്റ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നു. ഇതിന്റ മനോവിഷമത്തിലാണ് അർജൂൻ ആത്മഹത്യ ചെയ്്തതെന്നാണ് ആരോപണം.
എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പിയടി ഇനി ആവർത്തിക്കരുതെന്ന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അർജുനനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അതേസമയം കുറ്റക്കാരനായ വൈസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സ്കൂളിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. ആസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.