കൊല്ലം കുണ്ടറയിൽ പത്തുവയസുകാരി മരണപ്പെട്ട കേസിൽ അമ്മയും ഉറ്റബന്ധുക്കളും ഉൾപ്പടെ ഒമ്പതുപേർ പൊലീസ് കസ്റ്റഡിയിൽ. കുട്ടിയെ പിതാവ് പീഡിപ്പിച്ചിരുന്നുവെന്ന പഴയ പരാതി വ്യാജമാണോ എന്ന സംശയത്ത തുടർന്ന് പുനരന്വേഷിക്കാൻ തീരുമാനിച്ചതായി കൊല്ലം റൂറൽ എസ് പി, എസ് സുരേന്ദ്രൻ പറഞ്ഞു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനക്കയച്ചു.കേസിൽ വീഴ്ചവരുത്തിയ.കുണ്ടറ എസ് ഐ രജീഷ്കുമാറിനെ ഐജി മനോജ് എബ്രഹാം സസ്പെൻഡ് ചെയ്തു.
രണ്ടുമാസമായി നിശ്ചലമായിരുന്ന അന്വേഷണമാണ് കൊല്ലം റൂറൽ എസ് പിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. കുട്ടിയുടെ അമ്മയേയും ബന്ധുക്കളേയും ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തവരേ മണിക്കൂറുകളായി ചോദ്യം ചെയ്യുകയാണ്. അമ്മ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റൂറൽ എസ് പി പറഞ്ഞു. പൊലീസിന് താഴേതട്ടിൽ ഗുരുതരമായ വീഴ്ച പറ്റിയെന്നും എസ് പി സമ്മതിച്ചു.
മകളുടെ മരണത്തിന് ഉത്തരവാദിയെ കണ്ടെത്താ൯ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയ പിതാവ് ഒരു വർഷം മുൻപ് 28 ദിവസം ജയിലിൽ കിടന്നിരുന്നു. മകളെ പീഡിപ്പിച്ചെന്ന ആ കേസിലെ പെൺകുട്ടിയുടെ മൊഴി ബാഹ്യസമ്മർദ്ദത്തെ തുടർന്നാണോ എന്ന് സംശയുമുണ്ട്. അതിനാലാണ് പുനരന്വേഷണം തീരുമാനിച്ചതെന്ന് റൂറൽ എസ് പി വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പിന്റെ വാസ്തവം മനസിലാക്കാനാണ് ഫോറൻസിക് പരിശോധന