പുനർവിവാഹം കഴിക്കാമെന്ന് പറഞ്ഞ് സ്ത്രീകളെ പ്രലോഭിപ്പിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്നയാൾ മലപ്പുറം നിലമ്പൂരിൽ പൊലീസ് പിടിയിലായി. നൂറോളം സ്ത്രീകളെ കബളിപ്പിച്ച കോട്ടക്കൽ വെട്ടിച്ചിറ സ്വദേശി പുതിയാപ്ള മജീദാണ് അറസ്റ്റിലായത്
നിലമ്പൂർ സ്വദേശിയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണ പാദസരങ്ങൾ കൈക്കലാക്കിയതോടെയാണ് പിടിയിലായത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം കയ്യിൽ കരുതിയ മുക്കുപണ്ടO യുവതിക്ക് നൽകി. യുവതിയുടെ കാലിലുണ്ടായിരുന്ന സ്വർണ പാദസരവുമായി പ്രതി മജീദ് മുങ്ങുകയായിരുന്നു.
പത്രങ്ങളിൽ വിവാഹപരസ്യം നൽകിയ ശേഷമാണ് പ്രതി തട്ടിപ്പ് തുടങ്ങുക. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തരപ്പെടുത്തുന്ന സിം കാർഡ് ഉപയോഗിച്ചാണ് ഫോൺ ചെയ്യുക. പിടിയിലാവുന്ന ഘട്ടം വന്നാൽ ഫോൺ സ്വിച്ച് ഓഫി ചെയ്ത് മുങ്ങും. വ്യാജരേഖ ചമച്ച് കൈക്കലാക്കിയ അഞ്ച് മൊബൈൽ സിം കാർഡുകൾ പിടിച്ചെടുത്തു. അങ്ങാടിപ്പുറത്തും കുറ്റിപ്പുറത്തും കൊച്ചിയിലു വായി പ്രതി നൂറിലധികം സ്ത്രീകെ കബളിപ്പിച്ചിടുണ്ടെന്നാണ് നിഗമനം. പല സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ത്രീകളെ ലൈംഗീക പീഡനത്തിനും ഇരയാക്കിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ പല സ്ത്രീകളും പുറത്തു പറയാറില്ല. മുൻപ് പലവട്ടം വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ചൂഷണം ചെയ്ത കേസിൽ മജീദ് പിടിയിലായിട്ടുണ്ട്. വെട്ടിച്ചിറയിൽ മൂന്നാം ഭാര്യക്കെപ്പമാണ് താമസം. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.