ഭർത്താവുമായി അകന്നു കഴിഞ്ഞ യുവതിയെയും മകളെയും വധിച്ച കേസിൽ കാമുകനെ ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്തു. 28ന് ഭായിന്ദർ ഈസ്റ്റിലെ സോനം സരസ്വതീ ബിൽഡിങ്ങിലെ ഫ്ലാറ്റിൽനിന്നു ദുർഗന്ധമുണ്ടായതിനെ തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിൽ കോൾസെന്റർ ജീവനക്കാരി ദീപിക സാങ്ങ്വി(29)യുടെയും മകൾ ഹെതവി(എട്ട്) യുടെയും അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ദീപികയെ തലയ്ക്കടിച്ചു കൊന്ന നിലയിലും മകളെ കൊലപ്പെടുത്തി മെത്തയിൽ ചുരുട്ടിവച്ച നിലയിലുമായിരുന്നു.
ഹൗസിങ് കോളനിയിലെ സിസിടിവിയും ദീപികയുടെ മൊബൈലിലെ കോൾ വിവരങ്ങളും പരിശോധിച്ച ക്രൈംബ്രാഞ്ചിന്, അവരുടെ സഹപ്രവർത്തകൻ വിക്കി എന്ന വിനായക് രമേശ് അപൂർ (27) ആണ് പ്രതിയെന്ന് സൂചന ലഭിച്ചു. ഭർത്താവ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടർന്നു ദീപിക അകന്നു കഴിയുകയായിരുന്നു. വിക്കിയോട് ദീപിക വൻ തുക ആവശ്യപ്പെട്ടതാണ് അകൽച്ചയ്ക്കു കാരണമായത്. പണം നൽകിയില്ലെങ്കിൽ പീഡനക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി.
25ന് രാത്രി ഫ്ലാറ്റിലെത്തിയ വിക്കിയും ദീപികയുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ദീപികയെയും അതിനു സാക്ഷിയായ മകളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലോക്കൽ ക്രൈംബ്രാഞ്ച് സീനിയർ ഇൻസ്പെക്ടർ പ്രഫുൽ വാഘ് പറഞ്ഞു. പുലർച്ചെയാണ് ഫ്ലാറ്റിൽനിന്നു പ്രതി മടങ്ങിയത്. കൊലപാതകത്തിനു ശേഷം ഗോവ, ഷിർദ്ദി എന്നിവിടങ്ങളിൽ തങ്ങിയശേഷം ദഹിസറിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ്