രണ്ട് വയസുള്ള മകളുടെ തല പിളര്‍ന്ന ശേഷം രക്തവും മാംസവും ഭക്ഷിക്കാൻ ശ്രമിച്ച മാതാവ് പൊലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാളിലെ ഗോപാല്‍പൂരിലാണു സംഭവം നടന്നത്. രണ്ടു വയസുള്ള സ്വന്തം മകളുടെ തലപിളര്‍ന്ന ശേഷം ഇവര്‍ രക്തവും മാംസവും പച്ചയ്്ക്ക് ഭക്ഷിക്കുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രമീള എന്ന സ്ത്രീയാണ് ക്രൂരകൃത്യം ചെയ്യാൻ ശ്രമിച്ചത്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടെത്തിയ ഭർതൃസഹോദരനാണ് കുട്ടിയ രക്ഷപെടുത്തിയത്. ഭർത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് ഡൽഹിയിൽ പോയിരിക്കുകയായിരുന്നു. പ്രമീളയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ താൻ ഞെട്ടിപ്പോയെന്ന് ഭർതൃസഹോദരൻ പറഞ്ഞു. കുഞ്ഞിന്റെ തല തല്ലിപ്പൊളിച്ച ശേഷം പച്ചമാംസവും രക്തവും ഭക്ഷിക്കുകയായിരുന്നു ഇവര്‍. ഉടന്‍ തന്നെ ബഹളം വച്ചു പ്രമീളയെ തള്ളിമാറ്റി കുഞ്ഞിനെ എടുത്തുകൊണ്ടു പുറത്തേയ്ക്കു ഓടി. കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോള്‍ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നുണ്ട് എന്നും ഇവര്‍ പറയുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇവരെ കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഇവരെ തല്ലിക്കൊല്ലും എന്നു ഭയന്ന ഇവരുടെ ബന്ധുവാണു പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് കുട്ടിയോട് ഇവർ ക്രൂരത കാട്ടിയത്.