ആട്ടപ്പൊടി അബദ്ധത്തിൽ നിലത്തുവീണതിന് അമ്മ പത്ത് വയസുകാരിയായ മകളെ തീകൊളുത്തി. ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിലെ ഷാദ്‍നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫാറൂഖ് നഗര്‍ മണ്ഡലിലെ ചിന്താഗുദേം റെസിഡന്‍റ് ഏരിയയിലെ സ്വരൂപ എന്ന സ്ത്രീയാണ് മകളായ രാധിക (10)യെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കി.
ചപ്പാത്തിയുണ്ടാക്കുന്നതിനായി അടുത്തുള്ള കടയിൽ ആട്ടപ്പൊടി വാങ്ങാൻ കുട്ടിയെ വിട്ടു . ഗോതമ്പുപൊടി വാങ്ങിയെത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ അത് താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തല്ലിയ സ്വരൂപ തൃപ്തിയാകാതെ ഒടുവില്‍ കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ദുബ്ബ ചെന്നയ്യ - സ്വരൂപ ദമ്പതികളുടെ മൂന്നു കുട്ടികളില്‍ മൂത്തയാളാണ് രാധിക. സ്വരൂപയ്ക്കെതിരെ പൊലീസ് വധ ശ്രമത്തിനു കേസെടുത്തു. . സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വരൂപ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നു മുതല്‍ ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.