മുംബൈയിൽ ഫ്ലാറ്റിനുള്ളിൽ അമ്മയേയും കുഞ്ഞിനേയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.
മുംബൈ ഭയന്തറിലാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുപത്തിയൊൻപതുകാരി ദിപികയും എട്ടുവയസുള്ള മകള്‍ ഹെതവിയുമാണ് മരിച്ചത്. ഭയന്തറിലെ ഫ്ലാറ്റിനുള്ളിൽനിന്നു ഒരാഴ്ചയായിട്ടും ആളനക്കമില്ലാത്തതിനാൽ അയൽവാസികളാണ് ആദ്യം സംശയമുന്നയിച്ചത്. വീടുപൂട്ടിയനിലയില്‍ കിടക്കുന്നതാണ് സംശയത്തിന് ഇടയാക്കിയത്. വീടിനുള്ളിൽനിന്നും ദുർഗന്ധംവമിക്കാൻ തുടങ്ങിയതോടെ സംശയംബലപ്പെട്ട അയൽവീട്ടുകാർ ദീപികയുടെ ബന്ധുക്കളോടും പൊലീസിലും വിവരമറിയിച്ചു.
തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. ഫ്ലാറ്റിലെ ഹാളിനുള്ളിലാണ് ദീപികയുടെ മൃതദേഹംകണടെത്തിയത്. മകൾ ഹെതവിയുടെ മൃതദേഹം കിടപ്പുമുറിയിൽ തുണിയിൽപൊതിഞ്ഞനിലയിലും കണ്ടെത്തി. പരിശോധനയിൽ മൃതദേഹങ്ങൾക്ക് ആറ് ദിവസംപഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നുകാട്ടി ദീപികയുടെ സഹോദരൻ പൊലീസിൽ പരാതിൽകി. പ്രഥമിരക അന്വേഷണത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസും പ്രതികരിച്ചു. ദീപികയുടെ മകളെ കഴുത്തുഞെരിച്ച് കൊന്നതാണെന്നും, ദീപികയുടെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായി എറെനാളായി പിരിഞ്ഞുകഴിയുകയായിരുന്ന ദീപിക മുംബൈയിൽ ഒരു കോൾസെൻററിൽ ജോലിചെയ്തുവരികയായിരുന്നു.