കോഴിക്കോട്ടെ സ്വകാര്യ ലോ കോളജ് സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ മൂന്നിരട്ടി ഫീസ് വാങ്ങുന്നതായി പരാതി. രാമനാട്ടുകരയിലെ ഭവന്‍സ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുവന്നത്.
പഞ്ചവൽസര എൽ.എൽ.ബി കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് കോളേജിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വർഷം പതിനയ്യായിരം രൂപയാണ് സ്വാശ്രയകോളേജുകളിലെ എൽ.എൽ.ബി പഠനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ്. എന്നാൽ കോളേജിൽ ഒരു സെമസ്റ്ററിന് മുപ്പതിനായിരം രൂപ ഫീസ് വാങ്ങുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.
ഫീസ് അടക്കുന്നതിൽ വീഴ്ചയുണ്ടായാൽ 6000 രൂപ അധികമായി മാനേജ്മെന്റ് ഈടക്കുന്നുണ്ടെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. പ്രവേശന സമയത്ത് മാനേജ്മെന്റ് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ കോളജിൽ ലഭിക്കാത്തതിലും വിദ്യാർഥികൾക്ക് പരാതിയുണ്്.
സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന തീരുമാനിക്കുന്നതിന് സർക്കാർ നിശ്ചയിച്ച കമ്മിറ്റിയുടെ അനുതിയോടെയാണ് അധിക ഫീസ് ഈടക്കുന്നതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.