സഹപാഠിയായ വിദ്യാര്‍ഥിനിയോട് സംസാരിച്ചതിന്റെ പേരില്‍ പതിനേഴുകാരന് നേരെ സദാചാര ഗുണ്ടായിസം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മർദിച്ചെന്നു കാട്ടി കട്ടപ്പന സ്വദേശിയായ വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി.
ഇരട്ടയാർ ദീപ്തി കോളജിലെ പ്ലൺവൺ വിദ്യാർഥിയെയാണ് സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ ആക്രമിച്ചത്. പെൺകുട്ടിയുമായി പരീക്ഷയെക്കുറിച്ച് സംസാരിച്ചു നിൽക്കുന്നതിനിടെ ഇതുവഴിയെത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് പെൺകുട്ടിയെ പറഞ്ഞയച്ചശേഷം തന്നെ മർദിച്ചെന്നാണു പരാതി. തലയ്ക്കും മുഖത്തും മർദിച്ചെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വിദ്യാര്‍ഥി പറയുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പതിനേഴുകാരനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിലും ചൈൽഡ് ലൈനിലും മര്‍ദനമേറ്റ വിദ്യാര്‍ഥി പരാതി നൽകി. അതേസമയം, രാഹുലിനെ മർദിച്ചിട്ടില്ലെന്നും വഴിയിൽ വച്ചു കണ്ടപ്പോൾ പെൺകുട്ടിയോടും രാഹുലിനോടും സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു