മുംബൈ വിമാനത്താവളത്തിലെ സുരക്ഷ സംവിധാനത്തിന്‍െറ കാര്യശേഷി പരിശോധിക്കാന്‍ നടത്തിയ മോക്ഡ്രിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റതായുള്ള വ്യാജ വാർത്തയും ദൃശ്യങ്ങൾക്കൊപ്പം പ്രചരിക്കുന്നുണ്ട്.
രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ മുംബൈയിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ മോക്ഡ്രിൽ ദൃശ്യങ്ങളാണിത്.
ഹോങ്കോങ്ങില്‍ നിന്നുള്ള കാതായ് പസഫിക് എയര്‍ലൈന്‍സ് വിമാനമാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി റൺവേയിൽ കത്തിച്ചത്. ഈ ദൃശ്യങ്ങളാണ് വിമാനദുരന്തമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിമാനത്താവളത്തിലെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ നടത്തിയ മോക്ഡ്രിൽ പക്ഷെ പരാജയമായിരുന്നു. റൺവേയിൽ വച്ച്, വിമാനത്തിന് യഥാർത്ഥത്തിൽ ഇങ്ങനെ ഒരു തീ പിടിച്ചാൽ കുറഞ്ഞത് പത്തുപേർക്കെങ്കിലും ജീവഹാനി സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആകെ 177 ഡമ്മി യാത്രക്കാരെ ഉൾപ്പെടുത്തി നടത്തിയ മോക്ഡ്രില്ലിൽ 8ഡമ്മി യാത്രക്കാരെ രക്ഷപെടുത്താൻ കഴിയാഞ്ഞതാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിച്ചത്. അതിനാൽ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. എന്തായാലും മോക്ഡ്രിൽ നടക്കവേ, അത് യെഥാർത്ഥ അപകടമാണെന്ന് തെറ്റിദ്ധരിച്ചു സമീപ കെട്ടിടങ്ങളിൽ ഉള്ളവർ ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അതാണ് വൻ അപകടമെന്നപേരിൽ ഷെയർ ചെയ്യപ്പെടുന്നത്.