E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

Other stories in Kuttapathram

മിഷേലിന്റെ മരണം: ബന്ധുവായ യുവാവ് അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിറവം സ്വദേശിയായ മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മിഷേലിന്‍റെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്. പ്രതിയുടെ നിരന്തരമായ ശല്യം കാരണം ഗതികെട്ട മിഷേല്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം. കേസ് ഫയലുകള്‍ അടുത്ത ദിവസം ക്രൈംബ്രാഞ്ചിന് കൈമാറും. പരാതിയുമായെത്തിയപ്പോള്‍ പൊലീസിന്റെ സമീപനം ശരിയലല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. 

സിഎ വിദ്യാര്‍ഥിനിയായ മിഷേലിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ബന്ധു പിറവം സ്വദേശി ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയാണ് അറസ്റ്റിലായത്. മിഷേലുമായി രണ്ട് വര്‍ഷത്തോളം അടുപ്പമായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഫോസ് ബുക്കിലൂടെയാണ് അടുപ്പത്തിലായത്. ഇടയ്ക്ക് ഇവര്‍ തമ്മില്‍ പിരിഞ്ഞു. പിരിഞ്ഞ ശേഷവും പ്രതി നിരന്തരം മിഷേലിനെ ശല്യപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഛത്തിസ്ഡിലെ റായ്പൂരിനെ എകോമെയ്സ്റ്റെര്‍ എന്ന കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്‍ഡ് മാനേജരായി പ്രതി ജോലിക്കു കയറി. പിന്നീടും ക്രോണിന്‍ മിഷേലിന ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. 

മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കടുത്ത് വച്ച് ക്രോണിന്‍ മിഷേലിനെ മര്‍ദിച്ചതായി കൂട്ടുകാരികളുടെ മൊഴിയുണ്ട്. അഞ്ചാം തീയതിയാണ് മിഷേലിനെ കാണാതായത്. നാലാം തീയതിമാത്രം 57 മെസേജ‌ുകളാണ് പ്രതി ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് അയച്ചത്. മൂന്നു തവണ വിളിച്ചു. കാണാതായ ദിവസം 32 മെസേജയച്ചു ആര് തവണ വിളിച്ചു. അവസാന വിളിചെന്നത് ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലിന്. ഇതിന് മുന്‍ കണ്ടപ്പോള്‍ താന്‍ ചില തീരുമാനങ്ങള്‍ എടുത്തതായി മിഷേല്‍ പറഞ്ഞെന്നാണ് പ്രതിയുടെ മൊഴി. 

 അന്ന് വൈകിട്ടോടെ മിഷേല്‍ കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമണം. ഒരു പെണ്‍കുട്ടി അഞ്ചാം തീയതി വൈകിട്ട് ഏഴരയോടെ രണ്ടാം ഗോശ്രീ പാലത്തിന്റെ കൈവരിയിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കി. ഇത്രയും വിവരങ്ങള്‍ വച്ചാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്. അത്ര കടുത്ത സമ്മര്‍ദ്ദമാണ് പ്രതി ക്രോണിലില്‍ നിന്ന് മിഷേല്‍ നേരിട്ടത്. നാളെ കേസ് ഫയലുകള്‍ ക്രൈം ബ്രാ‍ഞ്ചിന് കൈമാറും. സംഭവം ADGP നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തെ നിയമിച്ച് കൊണ്ട്. DGP ഉത്തരവിറക്കി. നിയമസഭയിലടക്കം മിഷേലിന്റെ മരണം വന്‍ ചര്‍ച്ചയായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ചത്. 

കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ മിഷേല്‍ മരിക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. മിഷേലിനെ കാണാനില്ലെന്ന പരാതിയുമായെത്തിയപ്പോള്‍ പൊലീസ് മോശമായി പെരുമാറിയെന്ന് പിതാവ് ആരോപിക്കുന്നു. രാജ്യസഭാ എംപി സുരേഷ് ഗോപി മിഷേലിന്‍റെ വീട് സന്ദര്‍ശിച്ചു. പൊലീസിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം മിഷേലിന് നീതി ആവശ്യപ്പെട്ട് വന്‍ പ്രചാരണം തുടരുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :