വടകര മടപ്പള്ളി ഗവൺമന്റ് കോളജിൽ അടുത്തിടെയുണ്ടായ സംഘർ·ഷങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും കോളജിലേക്ക് മാർച്ച് നടത്തി.കോളജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. മടപ്പള്ളി കോളജ് ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ചിൽ രക്ഷിതാക്കളും വിദ്യാർഥികളും ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു.
ലോ അക്കാദമി സമരത്തിന് പിന്തുണയുമായി കോളജിലെ ഇൻക്വിലാബ് സംഘടന നടത്തിയ മാർച്ചിനു നേരെ ആക്രമണമുണ്ടായതാണ് സംഘർഷങ്ങൾക്ക് തുടക്കം.പിന്നീട് ഇരു വിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി.മാർച്ചിൽ പങ്കെടുത്ത വിദ്യാർഥിനികളെ എസ്.എഫ്.ഐക്കാർ മാർദിച്ചെന്നായിരുന്നു ഇൻക്വിലാബ് സംഘടനയുടെ ആരോപണം.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തെറ്റെന്നാണ് എസ്.എഫ്.ഐ പറയുന്നത്. കോളജിൽ സമാധനാന്തരീക്ഷം പുനസ്ഥാപിക്കാൻ പ്രിൻസിപ്പൽ വിളിച്ച ചർച്ച പരാജയമായിരുന്നു.ഇൻക്വിലാബ് പ്രവർത്തകനെ മർദച്ചതിന് 15 എസ്.എഫ്.ഐക്കാർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.