മരണം നടന്ന ദിവസം മുതല്‍ കലാഭവന്‍ മണിയുടെ കുടുംബത്തിനുള്ള സംശയങ്ങള്‍ മാറ്റാന്‍ കേരളാ പൊലീസിന് കഴിഞ്ഞിട്ടില്ല. മണിയുടേത് കൊലപാതകമാണെന്നു പോലും കുടുംബം സംശയിക്കുന്നു. സംശയങ്ങളുടെ മുനനീളുന്നത് സുഹൃത്തുക്കളായി കൂടെക്കൂടിയവരിലേക്കാണ്. കലാഭവന്‍ മണിയുടെ നില ഗുരുതരമായിട്ടുപോലും വീട്ടുകാരെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകളും മരണത്തിന് കാരണമായെന്നാണ് സഹോദരന്‍ രാമകൃഷ്ണന്റെ ആരോപണം.
കഴിഞ്ഞമാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. വീടിനടുത്തുള്ള ജാതിത്തോട്ടത്തിലെ പാടിയില്‍ രാവിലെ എട്ടുമണിയോടെ കുഴഞ്ഞുവീണു. പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തുടക്കംമുതല്‍തന്നെ സുഹൃത്തുക്കളുടെ നിലപാടില്‍ സംശയങ്ങളുണ്ടെന്ന് സഹാദരന്‍ രാമകൃഷ്ണന്‍ പറയുന്നു. മണിയുടെ അവസ്ഥ ഗുരുതരമായിട്ടും വീട്ടുകാരെ അറിയിച്ചില്ല. ആശുപത്രിയിലെത്തി ഏറെ വൈകിയാണ് വീട്ടുകാരോട് സംഭവം പറയുന്നത്.
മരണത്തിന്റെ തലേദിവസം പാടിയില്‍ വലിയ പാര്‍ട്ടി നടന്നിരുന്നു. രാവിലെയോടെയാണ് മണി കുഴഞ്ഞുവീണത്. സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷ്ണന്‍ പറയുന്നു.
മണിയോടോപ്പം കൂടി മണിയുടെ ചൂഷണം ചെയ്യുകയായിരുന്നു ഒരു പറ്റം സുഹൃത്തുക്കള്‍ എന്നാണ് ആരോപണം. സാമ്പത്തിക ഇടപാടുകളും മരണത്തിലേക്് നയിച്ചിട്ടുണ്ട്.
അവസാന സമയത്ത് സിനിമകള്‍ കുറയാന്‍ കാരണവും ഒപ്പംകൂടിയ സുഹൃത്തുക്കളാണ്. ആരുമായും ബന്ധപ്പെടാന്‍ സൗഹൃദവലയം അനുവദിച്ചില്ല. വലിയതോതിലുള്ള സാമ്പത്തിക ചൂഷണവും നടന്നു. രോഗാവസ്ഥയിലുള്ള ഒരാള്‍ക്ക് മദ്യംനല്‍കിക്കൊണ്ടിരുന്നത് ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്.
ബന്ധുക്കളുമായി കലാഭവന്‍ മണിയുട അകറ്റിയതും സുഹൃത്തുക്കളാണ്. പാടിനിന്നിരുന്ന സ്ഥല്തതിനടുത്തുള്ള ജാതിത്തോട്ടം കൂടി വാങ്ങി അവിടെ നാലുകെട്ട് മാതൃകയില്‍ വീട് നിര്‍മിക്കാനൊരുങ്ങുമ്പോഴായിരുന്നു മരണം.
കുടുംബം പറഞ്ഞ സംശയങ്ങളിലേക്കൊന്നും കേരളപൊലീസിന്റെ അന്വേഷണം എത്തിയില്ല. സിബിഐ അന്വേഷണത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ.