കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ രണ്ട് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ വിദ്യാർഥി സംഘടനകൾ പ്രക്ഷേഭം തുടങ്ങിയതോടെയാണ് നടപടിയുണ്ടായത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം.സ്കൂളിലുണ്ടായ സംഘർഷത്തെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനിടെ നാല് അധ്യാപകർ ചേർന്ന് വിദ്യാർഥികളെ മർദിക്കുകയായിരുന്നു.ആരോപണ വിധേയരായ മറ്റ് രണ്ട് അധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.നബീൽ മുഹമദ് ഷാജു എന്നീ അധ്യാപകരെയാണ് പുറത്താക്കിയത്.മർദനമേറ്റ മൂന്ന് പ്ലസ്ടു വിദ്യാർഥികള്‍ കോഴക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.മുഖത്തും നെഞ്ചത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.വിദ്യാർഥികൾക്കെതിരെ സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിരുന്നായി പരാതിയുണ്ട്.
അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്്.യുവും ജെ.ഡി.റ്റി ക്യാംപസിൽ സമരം തുടങ്ങിയതോടെയാണ് മാനേജ്മെന്റ് നടപടിയെടുക്കാൻ തയ്യാറായത്.ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കാളും വിദ്യാർഥി സംഘടനകളും നടത്തിയ തുടർ കൂടികാഴ്ചയിലാണ് രണ്ട് അധ്യാപകർ കുറ്റസമ്മതം നടത്തി രാജിവെയ്ക്കാൻ തയ്യാറായത്.