ചങ്ങനാശേരിയിൽ എഴുപത്താറുകാരിയായ വീട്ടമ്മയുടെ മാലപൊട്ടിക്കുന്നതിനിടെ കറിക്കത്തിയ്ക്ക് വെട്ടേറ്റ മോഷ്ാവ് പിടിയിൽ. തെങ്ങണ സ്വദേശി ജോഷിയാണ് അറസ്റ്റിലായത്. മോഷണത്തിനുശേഷം സ്കൂട്ടറിൽ രക്ഷപെട്ട പ്രതിയെ ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ചങ്ങനാശേരിയിൽ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനു മുന്നിൽ സ്കൂട്ടറിന്റെ ശബ്ദം കേട്ടാണ് അടുക്കളയിൽ നിന്ന് അന്നമ്മ മുൻവശത്തയ്ക്ക് ്കത്ക് എത്തിയത്. ഹെൽമെറ്റ് ധരിച്ചിരുന്ന ജോഷി പെട്ടന്ന് തന്നെ വീടിനുള്ളിലേയ്ക്ക് കയറുകയും അന്നമ്മയെ അടുത്തള്ള സോഫയിലേയ്ക്ക് മറിച്ചിട്ടശേഷം കഴുത്തിൽ കിടന്നിരുന്ന അഞ്ചു പവന്റെ മാല പൊട്ടിച്ച് പുറത്തേയ്ക്ക് ഒാടുകയുമായിരുന്നു. ഈ സമയം കയ്യിൽ നിന്ന് തെറിച്ചുവീണ കറിക്കത്തിയുമായി പിന്നാലെ ചെന്ന അന്നമ്മ ജോഷിയുടെ കയ്യിൽ വെട്ടി. മുറിവേറ്റെങ്കിലും ഉടൻ ഇയാൾ സ്കൂട്ടറിൽ രക്ഷപെട്ടു. ബഹളംകേട്ട് അയൽവാസികൾ ഒാടിയത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായരുന്നു. അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് വാഹനം കേന്ദ്രീകരിച്ച് ആർടി ഒാഫീസിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തെങ്ങണയിൽ ബാറ്ററി കടയിലെ ജീവനക്കാരനാണ് ജോഷി. അന്നമ്മയുടെ വിദേശത്തുള്ള മകനുമായി ഇയാൾക്ക് പണമിടപാട് ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുളള ജോഷി, അന്നമ്മ തനിച്ചാണെന്ന് മനസിലാക്കിയാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു.