റെയിൽവേ അംഗീകാരത്തോടെ റെയിൽ സേഫ്റ്റി കോഴ്സിന്റെ പേരില്‍ പണം തട്ടിയെടുത്തയാണ്‍ അറസ്റ്റില്‍. തമിഴ്നാട് കുംഭകോണം സ്വദേശിയാണ് അറസ്റ്റിലായത്.
ഡിപ്ളോമ, ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നുണ്ടെന്നും അതിന് ഫ്രെഞ്ചൈസി നൽകാം പറഞ്ഞ് വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ കൈപറ്റി തട്ടിപ്പ് നടത്തിയെ്ന കേസിലാണ് അറസ്റ്റില്. തമിഴ്നാട് കുഭകോണം സ്വദേശി പത്മനാഭനെ ചെന്നൈയിൽ വെച്ച് Dysp യുടെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി ബാംഗ്ളൂർ, ചെന്നൈ, മുംബൈ തുടങ്ങി പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം 2010 മുതൽ ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസിനോട് സമ്മതിച്ചു. 2012 ൽ തേനിയിൽ ഇതേ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
AIRSC എന്നത് ഒരു സോഷ്യൽ സർവ്വീസ് സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യഭ്യാസ സ്ഥാപനങ്ങൾ , കോഴ്സുകൾ എന്നിവ നടത്തുവാനുള്ള അംഗീകാരമില്ല.തട്ടിപ്പ് നടത്തുവാനായി പ്രത്യേകം വെബ്ബ്സൈറ്റ് തന്നെയുണ്ടാക്കി ചെയർമാനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പണം വാങ്ങിയിട്ടുള്ളത്.