പുണെ ഇന്‍ഫോസിസ് ഒാഫീസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ ഇരുപത്തിയഞ്ചുകാരി കെ. രസീല രാജുവാണ് മരിച്ചത്.
സംഭവത്തെത്തുടർന്നു കാണാതായ അസംകാരനായ സുരക്ഷാ ജീവനക്കാരൻ ബാബെന്‍ സൈക്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്ന സമയത്ത് ബാബെന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.ഇയാൾ ഒാഫീസിനുള്ളില്‍ കടന്നതിന്‍റെ തെളിവ് പൊലീസിനു ലഭിച്ചു.
കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്. ഓഫീസിലുണ്ടായിരുന്നത് യുവതി മാത്രമായിരുന്നു.