E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മജിസ്ട്രേറ്റിന്റെ ആത്മഹത്യ; മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ല ജഡ്ജിയുടെ മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കേസ് അന്വേഷിക്കുന്ന വിദ്യാനഗർ സി.ഐയുടെ ഹർജിയുട അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. മദ്യപിച്ച് പൊലീസുമായി അടികൂടിയതിനെ തുടർന്ന് ഹൈക്കോടതി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെയാണ് വി.കെ ഉണ്ണികൃഷ്ണൻ ആത്മഹത്യ ചെയ്തത്. 

കഴിഞ്ഞ സെപ്റ്റംബർ പതിനാറിനാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഉണ്ണികൃഷ്ണനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകരൊപ്പം കർണാടയിലെ സുള്ള്യയിൽ വച്ച് മദ്യപിച്ച് ലക്കുകെട്ട് അടികൂടി പൊലീസ് കേസായതിനെ തുടർന്ന് ഹൈക്കോടതി സസ്പെന്റ് ചെയ്തതിരുന്നു.ഇതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. ഈകേസ് അന്വേഷിക്കുന്ന വിദ്യാനഗർ സി.ഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. മരണ വിവരം അറിഞ്ഞ് ക്വാർട്ടേഴ്സിലെത്തിയ ജില്ല ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഒപ്പം കർണാടക യാത്രമായുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളെ കുറിച്ചറിയാനും മൊഴി രേഖപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്. 

അതിനിടെ സംഭവത്തിൽ ആരോപണ വിധേയരായ അഭിഭാഷകരുടെ മൊഴി ജില്ല ജഡ്ജി രേഖപ്പെടുത്തി. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്പബ്ലിക് പ്രൊസിക്യൂട്ടർമാര്‍ ഉൾപ്പെടെയുള്ള സംഘത്തോടപ്പം സുള്ള്യയിലു സുബ്രമണയയിലും എത്തി തെളിവെടുത്തതിന്റെ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.ഉണ്ണികൃഷ്ണനെ അഭിഭാഷകർ‍ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി കെണിയിൽ പെടുത്തുകയായിരു‌ന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഘത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നതയി പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :