ഇടുക്കിയിലെ കുമളിക്കു സമീപം ചെങ്കരയിൽ ഒൻപതു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പൊലീസിന്റെ പിടിയില്‍. ചെങ്കര സ്വദേശി കറുപ്പു സ്വാമിയാണ് പിടിയിലായത്. ഒട്ടേറെ തവണ കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു.
മൂന്നാംക്ലാസ് വിദ്യാർത്ഥിയായ ഒൻപതുകാരിയെയാണ് കറുപ്പ സ്വാമി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഓണാവധിക്ക് സ്ക്കൂൾ അടച്ച സമയം മുതൽ ഈ മാസം അഞ്ചാം തീയതിവരെയായിരുന്നു പീഡനം. കറുപ്പസ്വാമിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പീഡനത്തെ തുടർന്ന് രഹസ്യഭാഗത്ത് ഇൻഫെക്ഷൻ ബാധിച്ച കുട്ടിക്ക് സ്ക്കൂളിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അധ്യാപകർ വിശദമായി അന്വേഷിച്ചപ്പോഴാണ് പീഡനം നടക്കുന്ന വിവരം കുട്ടി പുറത്തു പറഞ്ഞത്. അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയ ശേഷം പ്രതിയെ പിടികൂടിയത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കും.