പത്തനാപുരം ∙ കെഎസ്ആർടിസി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ചു സ്വകാര്യ ബസ് ജീവനക്കാരെ പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കല്ലൂർക്കാട് പരപ്പനാട് വീട്ടിൽ അനീഷ് (31), കൊട്ടാരക്കര വെങ്കലത്തൊടി രജനീഷ് ഭവനിൽ രജനീഷ് (35), അറയ്ക്കൽ സുജന മന്ദിരത്തിൽ അഖിൽ കൃഷ്ണൻ (23), ചിറ്റാർ മുരിങ്ങക്കാലായിൽ അനു കൃഷ്ണൻ (24), കിഴക്കേത്തെരുവു രതീഷ് ഭവനിൽ രതീഷ് കുമാർ (33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വെള്ളി രാത്രിയാണു കേസിനാസ്പദമായ സംഭവം.ജോലി കഴിഞ്ഞു മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ സജീഷ് കുമാറിനെ കാറിടിച്ചു വീഴ്ത്തി കൊല്ലാൻ ശ്രമിച്ചെന്നാണു പരാതി. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീടു വിട്ടയച്ചു.