കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെക്കണ്ടെത്തി. റാന്നി വെച്ചൂച്ചിറയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിയെടുത്ത വെച്ചൂച്ചിറ സ്വദേശിനി ലീനയെ ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന കാരണത്താലാണ് യുവതി കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ ലഭിച്ചെന്നറിഞ്ഞ നിമിഷം മുതൽ ആശുപത്രി വാതിലിൽ അച്ഛന്റെ കാത്തിരിപ്പ്. വെകിയില്ല കുഞ്ഞുമായി കോഴഞ്ചേരി സിഐയുടെ വാഹനം പാഞ്ഞെത്തി. തോരാത്ത കണ്ണീരുമായി കാത്തിരുന്ന അമ്മയുടെ കൈകളിലേയ്ക്ക് കുഞ്ഞിനെയെത്തിച്ചു.
ഒട്ടും താമസിക്കാതെ കുഞ്ഞിന് വൈദ്യസഹായം നൽകി. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ആറൻമുള പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ നാടകീയ രംഗങ്ങൾക്കാണ് ആശുപത്രി പരിസരം സാക്ഷിയായത്. അമ്മയ്ക്കരികിൽ കുഞ്ഞ് സുരക്ഷിതമെന്നറിഞ്ഞ് തിങ്ങിക്കൂടിയ നൂറുകണിക്ക് ആളുകൾ ആശ്വാസത്തോടെ മടങ്ങി.