E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കണ്ണൂര്‍ പെരുന്തട്ട പീഡനം; മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വിചാരണപോലും തുടങ്ങിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ പെരുന്തട്ടയില്‍ അഞ്ചുപെണ്‍കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വിചാരണപോലും തുടങ്ങിയില്ല. പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്ന കേസില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നിരിക്കെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസുകള്‍ കോടതിമുറികളില്‍ ഊഴവും കാത്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായതോടെ ഇനിയും കോടതി മുറികളില്‍ വിചാരണ ചെയ്യപ്പെടുമെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ക്ക്. 

2013 ജൂണ്‍ മാസം മുതല്‍ 2014 ജനുവരി മാസം വരെ സ്കൂളിലെ അധ്യാപകനായ ഗോവിന്ദന്‍ പീഡിപ്പിച്ചെന്ന് കാണിച്ചാണ് സ്കൂളിലെ അഞ്ചുകുട്ടികള്‍ പരാതി നല്‍കിയത്. അധ്യാപകരോടുപറഞ്ഞിട്ടും പീഡനവിവരം മറച്ചുവെച്ചതോടെ മനോരമ ന്യൂസാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ പുറംലോകത്തെത്തിച്ചത്.ബാലാവകാശകമ്മീഷനും കലക്ടറും ജില്ലാപൊലീസ് മേധാവിയും ബാലാവകാശകമ്മീഷന്‍ അന്വേഷണഉദ്യോഗസ്ഥനുമെല്ലാം പെരുന്തട്ടയിലെത്തി വിഷയത്തില്‍ ഇടപെട്ടു.അന്വേഷണഉദ്യോഗസ്ഥന്‍ പഴുതുകളടച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീട് സംഭവിച്ചത് ഇതാണ്. 

അഞ്ചുകുട്ടികളില്‍ രണ്ടുപേര്‍ അഞ്ചാം ക്ലാസിലും മൂന്നുപേര്‍ നാലാം ക്ലാസിലും പഠിക്കുകയായിരുന്നു. ഇപ്പോള്‍ എട്ടാം രണ്ടു കുട്ടികള്‍ എട്ടാം തരം കഴിഞ്ഞ ഒമ്പതിലേക്ക് കടക്കുന്നു. മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വീണ്ടും കോടതി മുറികളില്‍ മക്കള്‍ ആവര്‍ത്തിക്കേണ്ടിവരുന്ന ദുരന്തമോര്‍ത്ത് വിഷമിക്കുകയാണ് ഈ രക്ഷിതാക്കള്‍. 

സ്കൂളിലെ അധ്യാപകനും വിവരം മറച്ചുവെച്ച പ്രധാനഅധ്യാപികയും ക്ലാസ് ടീച്ചറുമാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം ഇരകളെ കാണുമ്പോള്‍ പുഛത്തോടെ നോക്കി സമൂഹത്തില്‍ വിഹരിക്കുന്നു.അടുത്തകാലത്തെങ്ങും ഈ കേസിലെ വിചാരണനടക്കുമെന്ന പ്രതീക്ഷ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമില്ല. അതിനുശേഷം നടക്കുന്ന വിചാരണയുടെ നടുക്കുന്ന നാളുകളെണ്ണി കഴിയുകയാണ് ഇരകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :