മധുര അടക്കമുള്ള തെക്കന്‍ തമിഴ്നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ കസ്റ്റഡിയിലെടുത്തു. എന്നാല് ജെല്ലിക്കെട്ട് നടന്നിട്ടില്ലെന്നാണ് പൊലിസിന്‍റെ വാദം.
കാണുംപൊങ്കല്‍ ദിവസമായ ഇന്ന് അളകാനല്ലൂരിലാണ് ജെല്ലിക്കെട്ട് നടന്നത്. നൂറു കണക്കിനാളുകളാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയത്. പൊലിസിനെ കാഴ്ച്ചക്കാരാക്കി ഒരു മണിക്കൂറോളം ജെല്ലിക്കെട്ട് അരങ്ങേറി. തുടര്‍ന്ന് ലാത്തിവീശിയതോടെ ആളുകള്‍ ചിതറിയോടി. ഓട്ടത്തിനിടയിലുണ്ടായ വീഴച്ചയില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പത്തു പേരെ കസ്റ്റഡിയിലെടുത്തു. ജെല്ലിക്കെട്ടിനായി എത്തിച്ച കാളകളെയും പിടിച്ചെടുത്തു.
ശിവഗംഗ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ , ഡിണ്ടിഗല്‍, നാഗപട്ടണം എന്നിവിടങ്ങളിലും നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടന്നു. എന്നാല്‍ ജെല്ലിക്കെട്ട് നടന്നിട്ടില്ലെന്നാണ് പൊലിസിന്‍റെ വാദം. പൊങ്കല്‍ ഉല്‍വസത്തിന്‍റെ ഭാഗമായി എല്ലാം വര്‍ഷവും നടക്കുന്ന ഗോപൂജയാണ് നടന്നതെന്നും ജെല്ലിക്കെട്ടിന് അനുമതിനല്‍കിയിട്ടില്ലെന്നും മധുര പൊലിസ് സൂപ്രണ്ട് വിജയേന്തര്‍ ബിദാരി പറഞ്ഞു.