തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സിന്‍ഡിക്കറ്റ് ഉപസമിതി കണ്ടെത്തൽ. ഉപസമിതി റിപ്പോർട്ട് നാളെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.വിദ്യാർഥികളുടെ പരാതിയിൽ ഡി.വൈ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
വിദ്യാർഥികളുടെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ സംബന്ധിച്ച് കോളേജധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ.വിദ്യാർഥികളോട് പ്രത്യകിച്ചും പെൺകുട്ടികളോട് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പെരുമാറ്റം അതിരുകടന്നുവെന്നും സമിതിക്ക് ബോധ്യപ്പെട്ടു.നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്ന് CPI, കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോൾ സിന്‍ഡിക്കേറ്റ് തീരുമാനക്കട്ടേയെന്നായിരുന്നു സിപിഎം നിലപാട്. തുടർന്ന് നടപടി തീരുമാനം നാളെ രാവിലെ ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിനു വിട്ടു.കോളേജിന്റെ അഫിലിയേഷൻ, ലോ അക്കാദമി ഭൂമിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇതിനിടെ പലപ്രാവശ്യം വിദ്യാർഥികൾ പരാതിനൽകിയിട്ടും അന്വേഷിക്കാത്ത പൊലീസ് നടപടിയെ മനുഷ്യവകാശ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു.
ഡി.വൈ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.ലോ അക്കാദമി കവാടത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍ ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസം അനിശ്ചിത കാലത്തേക്ക് നീട്ടി. ജനകീയ പ്രക്ഷോഭമായി സമരത്തെ മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പട്ട് AISF സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. അതേ സമയം ലോ അക്കാദമി വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കാൻ ലോ അക്കാദമി ഗവേണിങ് കൗണ്‍സിൽ തീരുമാനിച്ചു.സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും.