ഗോവയിൽ ഐറിഷ് യുവതിയെ മാനഭംഗംചെയ്ത് കൊന്നകേസില്‍ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അറസ്റ്റിലായ പ്രതി ഭഗത്‍വികാസ്, കൊലപാതകംനടന്നദിവസം യുവതിയെ പിന്തുടരുന്നതാണ് ദൃശ്യങ്ങൾ. അതേസമയം, പനാജി സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴുദിവസത്തേക്ക് പൊലീസ്കസ്റ്റഡിയിൽവിട്ടു.
ഞായറാഴ്ച ഹോളി ആഘോഷത്തിനിടെയാണ് ഗോവയിൽ ക്രൂരമായ കൊലപാതകംനടന്നത്. ഇരുപത്തെട്ടുകാരിയായ ഐറിഷ് യുവതിയെ, ഇവർ താമസിച്ചിന്ന ഹോട്ടലിനുള്ളിൽവച്ച് മാനഭംഗപ്പെടുത്തിയശേഷം കടൽക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു. പൂർണമായും രക്തത്തിൽകുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റപാടുകള്‍ക്കൊപ്പം ആന്തരികഅവയവങ്ങൾക്ക് പരുക്കേറ്റതായും പരിശോധനയൽ തളിഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് സംശയംതോന്നിയ ആറുപേരെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇതിനുശേഷമാണ് ഭഗത് വികാസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.
തുടർന്നുനടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചു. യുവതിയോടൊപ്പം ഹോളി ആഘോഷത്തിൽ ഇയാൾ പങ്കെടുത്തിരുന്നതായും വ്യക്തമായി. പനാജിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻറെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനിടെയാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കൊലപാതകം നടന്ന ദിവസം യുവതിയുടെ പിന്നാലെ പ്രതി ഹോട്ടലിലേക്ക് പോകുന്നതിൻറെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. ഇതും പൊലീസിന് തെളിവാകും.
2008 ഫെബ്രുവരി 19ന് സമാനമായ സംഭവം ഗോവയിൽ അരങ്ങേറിയിരുന്നു. അന്ന് ബ്രിട്ടിഷ് സ്വദേശിനിയായ പതിഞ്ചുകാരിയാണ് ഗോവ ബീച്ചിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.