മഹാരാഷ്ട്രയില്‍ അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 19 ഗർഭസ്ഥശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. എല്ലാം പെൺകുട്ടികളുടെ മൃതദേഹങ്ങളാണ്. സങ്‍ലി ജില്ലയിലെ സ്വകാര്യ ആശുപത്രിയോട് ചേർന്നുള്ള ചാലിലാണ് ഇവ കണ്ടെത്തിയത്. ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
ഇവിടെ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ഡോക്ടറായ ബാബാസാഹേബ് സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. മതിയായ രേഖകളില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടണ്ട്. നിയമംലംഘിച്ച് ആശുപത്രിയിൽ നിരന്തരമായി പെൺഗർഭഛിദ്രം നടന്നതായും ആശുപത്രി അധികൃതരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.