എറണാകുളം ഉദയംപേരൂരില്‍ പ്രണയാഭ്യർഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നുച്ചയോടെയാണ് ഉദയംപേരൂര്‍സിഐയുടെ നേതൃത്വത്തിലുളള സംഘം പ്രതി അമലിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. മുന്‍കൂട്ടി തീരുമാനിച്ചായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ മൊഴി.
പ്രണയം നിരസിച്ചതിലുള്ള പ്രതികാരം തീർക്കാനാണ് കോളജ് വിദ്യാർഥിനിയായ അമ്പിളിയെ അയൽവാസിയായ യുവാവ് അമൽ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. ഉദയം പേരൂർ പത്താംമൈലിൽ ഇരുവരുടെയും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു സംഭവം. ഉച്ചയോടെ പ്രതി അമലുമായി സംഭവസ്ഥലത്തെത്തിയ തൃപ്പൂണിത്തുറ സിഐ പി.എസ് ഷിജുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവം നടന്ന സ്ഥലം പരിശോധിച്ചു. അമലിൻറെ വീട്ടിലേക്ക് തിരിയുന്ന വഴിയിൽ എത്തിച്ചും തെളിവെടുത്തു. മുൻകൂട്ടി തീരുമാനിച്ചായിരുന്നു ആക്രമണമെന്നും സംഭവത്തിന് രണ്ടുമണിക്കൂർ മുമ്പ് തന്നെ മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കടയിൽ നിന്ന് വാക്കത്തി വാങ്ങിവച്ചതായും പ്രതി അമൽ പൊലീസിനോട് സമ്മതിച്ചു. വാക്കത്തി തൊട്ടടുത്തുള്ള പറമ്പിൽ മതിലിനപ്പുറമാണ് സൂക്ഷിച്ചിരുന്നത്. വാക്കത്തി പൊതിഞ്ഞ് സൂക്ഷിച്ച പ്ലാസ്റ്റിക് കവർ പ്രതി തന്നെ പൊലീസിന് കാട്ടിക്കൊടുത്തു.
കോളജിൽ നിന്ന് വീട്ടിൽ വന്ന പെൺകുട്ട ബാഗുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അമല്‍തന്നെ ശല്യം ചെയ്യുന്നെന്ന് കാട്ടി പെണ്‍കുട്ടിയും കുടുംബവും നാലു മാസം മുമ്പ് പൊലീസില്‍പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും എറണാകുളം ജനറലാശുപത്രിയില്‍ചികില്‍സയിലാണ്.