തൃശൂർ കയ്പമംഗലത്ത് കല്യാണത്തലേന്ന് വരന്റെ സഹോദരന് വെട്ടേറ്റു. അയൽവാസികളും ബി.ജെ.പി പ്രവർത്തകരുമായ അഞ്ച് പേർക്കെതിരെ പൊലിസ് കേസെടുത്തു.
കയ്പമംഗലത്തിന് സമീപം ചളിങ്ങാട് ശനിയാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്‍റെ മകന്‍ റാഫിയ്ക്കാണ് വെട്ടേറ്റത്. നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീക്കിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം.വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്ക് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ ആക്രമണത്ത് ന് കാരണമെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
കയ്പമംഗലം അടക്കമുള്ള തീരദേശ പ്രദേശങ്ങളിൽ സി.പി.എം. ബി.ജെ.പി സംഘർഷം പതിവാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആരോപിച്ചു