ബർലിൻ∙ അയൽവാസിയായ ഒന്‍പതുവയസുകാരനെ കൊല്ലുകയും ഇതേക്കുറിച്ച് വീമ്പിളക്കുന്ന വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൊലീസ് അന്വേഷിക്കുന്നു. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ ഹെർണെ നഗരത്തിൽ നടന്ന സംഭവം ജർമനിയെ ഞെട്ടിച്ചിരിക്കുകയാണ്. മരിച്ചകുട്ടിയുടെ വീടിന്റെ നിലവറയിൽ നിന്നാണു മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണു കുട്ടി കൊല്ലപ്പെട്ടത്. മാഴ്സൽ എന്ന പത്തൊമ്പതുകാരനാണ് പ്രതി. വിഡിയോയുടെ ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുട്ടിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുമായി ഏറെ അടുപ്പക്കാരനായ പ്രതി എന്തിനാണ്, എങ്ങനെയാണ് കൊല നടത്തിയതെന്നു വ്യക്തമല്ല. പ്രതി ഒന്നിൽ കൂടുതൽ കൊലപാതകം നടത്തിയതായും പൊലീസ് സംശയിക്കുന്നു.