ട്രെയിനിൽ കടത്തുകയായിരുന്ന പത്തൊമ്പത് കിലോ കഞ്ചാവുമായി ഒരാള്‍ കാസർകോട് കുമ്പളയിൽ എക്സൈസ്് സംഘത്തിന്റെ പിടിയിലായി. കാസർകോട് ജില്ലയിൽ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റയിൽേവ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ കഞ്ചാവ് വേട്ടയിലേക്ക് നയിച്ചത്. കണ്ണൂർ - ബൈന്ദൂർ പാസഞ്ചറിൽ വന്നിറങ്ങിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എം രതീഷാണ് പിടിയിലായത്. ട്രോളി ബാഗിൽ വസ്ത്രങ്ങളെന്ന വ്യാജേനെയായിരുന്നു കഞ്ചാവ് കടത്തിരുന്നത്
ആന്ധ്രപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവ് കാസർകോട് ജില്ലയിൽ വിൽപനക്കാർക്ക് കൈമാറാനായി കൊണ്ടുവന്നതെനാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ സംഘത്തിൽപ്പെട്ടവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി