തിരുവനന്തപുരം കഞ്ഞിപ്പാറയിൽ വാനരശല്യത്തെ ചെറുക്കാൻ കൂടൊരുക്കി വനംവകുപ്പ്. വാനരൻമാരുടെ നിരന്തര ശല്യം കാരണം വീട്ടമ്മ ആത്മഹത്യ ചെയ്തതിന് തൊട്ടു പിന്നാലെയാണ് നടപടിയുമായി വനം വകുപ്പ് രംഗത്തെത്തിയത്.എന്നാൽ വനം വകുപ്പിന്റെ നടപടി ആക്രമണത്തെ ചെറുക്കാൻ പര്യാപ്തമല്ലെന്ന് പഞ്ചായത്ത്
വാനരന്മാരെ പിടിക്കാനായി ഇരുമ്പ് കൂടുകളാണ് വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ചത്. കൂട്ടിലകപ്പെടുന്ന വാനരന്മാരെ വനം വകുപ്പ് തന്നെ ഉൾക്കാടുകളിൽ കൊണ്ടു പോയി തുറന്നു വിടും.ആക്രമണ സ്വഭാവത്തോടെ കൂട്ടമായെത്തുന്ന വാനരന്മാർ വീടുകളുടെ മേൽക്കൂരകളും ജനൽ പാളികളും തകർക്കുകയും വീട്ടുപകരണങ്ങളും ആഹാര സാധനങ്ങളും നശിപ്പിക്കുക നിത്യ സംഭവമായിരുന്നു.നിരന്തര ശല്യത്തെ തുടർന്ന് കഴിഞ്ഞദിവസം പുഷ്പഭായി എന്ന വീട്ടമ്മ ആത്മഹത്യചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് കണ്ണുതുറന്നത്
എന്നാൽ വനം വകുപ്പിന്റെ ഇപ്പോഴത്തെ സംവിധാനങ്ങൾ അക്രമണത്തെ ചെറുക്കാൻ പര്യാപതമല്ലെന്ന ആരോപണവുമായി പഞ്ചായത്ത് തന്നെ രംഗത്തെത്തിയിട്ടുണ്ട്