കട്ടപ്പനയില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഏറെക്കാലമായി പീഡനം നടക്കുന്നതായി കണ്ടെത്തിയത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്താനായി പരാതി നല്‌കിയതും പിതാവാണ്.
കട്ടപ്പന മുരളകമേട് സ്വദേശിനിയായ പതിനാറു വയസുകാരിയെ കാണാനില്ലന്ന പിതാവിന്റെ പരാധിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാമുകനോടൊപ്പം പിടി കൂടിയത്. കട്ടപ്പന നിർമ്മലാസിറ്റിയിൽ പുത്തൻ പുരയ്ക്കൽ ഷാജി എന്ന ആളുമായി കുട്ടി രണ്ടു മാസത്തോളമായി പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേയ്ക്ക് പോകും വഴി വിവാഹ വാഗ്ദാനം നൽകി ഷാജി പെൺകുട്ടിയെ ഓട്ടോറിക്ഷായിൽ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതു കണ്ടു നിന്ന കുട്ടിയുടെ സഹപാഠി പിതാവിനെ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാധി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ കാമുകന്റെ വീട്ടിൽ നിന്നും പിടികൂടിയത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ടു ദിവസം മുമ്പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുൻപ് കരിമണ്ണൂരിൽ താമസിച്ചിരുന്ന പെൺകുട്ടിയും കുടുംബവും ഏതാനും നാൾ മുമ്പാണ് കട്ടപ്പനയിൽ താമസമാക്കിയത്. പിതാവുമായുള്ള വഴക്കിനെ തുടർന്ന് മാതാവ് നേരത്തേ പിണങ്ങി പോയിരുന്നു. കാമുകനായ ഷാജി കട്ടപ്പനയിലെ ആക്രിക്കടയിലെ ജീവനക്കാരനാണ്. തട്ടിക്കൊണ്ടു പോകൽ തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷാജിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പിതാവിനെയും ഷാജിയെയും കട്ടപ്പന കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.