E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:27 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കള്ളക്കേസിൽ കുടുക്കിയെന്നു പരാതി; എസ്ഐക്കെതിരെ ഒരു കുടുംബം സമരത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളക്കേസിൽ കുടുക്കി മർദിച്ച കൊച്ചി പനങ്ങാട് എസ്ഐയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മർദനമേറ്റയാളും കുടുംബവും അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിനു മുന്നിൽ സമരത്തിൽ. എസ്ഐയ്ക്കും മൂന്നുപൊലീസുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അതേസമയം ആരോപണവിധേയനായ എസ്ഐ പ്രജീഷ് ശശിയെ നഗരത്തിലെ പുതിയ സ്പെഷൽ ബ്രാഞ്ച് എസ്ഐയായി നിയമിച്ചു. 

മരട് മാർക്കറ്റിൽ നടന്ന മോഷണത്തിൽ പങ്കുണ്ടെന്നാരോപിച്ച് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച ഓട്ടോറിക്ഷാ ഡ്രൈവർ നസീർ ഇപ്പോഴും അവശനാണ്. മർദനത്തിൽ സാരമായി പരുക്കേറ്റ നസീർ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചി ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംശയത്തിൻറെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദിച്ച എസ്ഐ പ്രജീഷ് ശശിക്കും മൂന്നുപൊലീസുകാർക്കുമെതിരെ കേസെടുക്കണമെന്ന പരാതി ഒരുമാസമായിട്ടും പരിഗണിച്ചിട്ടില്ല. ഇതിനെതിരെയാണ് നസീറും കുടുംബവും തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നത്. 

മർദനമേറ്റ നസീറിൻറെ സന്ദർശിച്ച ശേഷം പൊലീസ് കംപ്ലെയിൻറ് അതോറിറ്റി ചെയർമാൻ പറഞ്ഞതിങ്ങനെയായിരുന്നു. ഇതുപോലും കണക്കിലെടുക്കാതെ ആരോപണവിധേയനായ എസ്ഐ പ്രജീഷ് ശശിയ്ക്ക് ഷാഡോ എസ്ഐയുടെ കൂടുതൽ ഉത്തരവാദിത്തമുള്ള പുതിയ ചുമലതയും നൽകിയിരിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :