കോതമംഗത്ത് നിനിയെന്ന അംഗന്‍വാടി അധ്യാപിക കൊല്ലപ്പെട്ടിട്ട് എട്ടുവര്‍ഷമായി. പട്ടാപ്പകല്‍ നടന്ന കൊലപാതകം. കുളിക്കടവില്‍ ഒരു യുവതിയെ കൊന്ന് വെള്ളത്തിനടിയില്‍തന്നെ ഒളിപ്പിച്ചു. ലോക്കല്‍ പൊലീസ് തെളിവ് നശിപ്പിച്ചെന്നാണ് ആരോപണം, ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇപ്പോള്‍ വിശ്വാസമില്ല.
അംഗൻവാടി അധ്യാപികയായ നിനി 2009 മാർച്ച് 11നാണു കൊല്ലപ്പെട്ടത്. ഭർത്താവിന്റെ വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻപോയ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ നിനി കൊല്ലപ്പെട്ടെങ്കിലും നിനിയെ കാണാനില്ലെന്ന് തന്നെ തിരിച്ചറിയുന്നത് ഉച്ചയോടെയാണ്. തോട്ടിലെ വള്ളിപ്പടർപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽറെ തലയാൽ സാരമായി പരുക്കേറ്റിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഗുരുതര വീഴ്ച വരുത്തി. തെളിവുകൾ പലതും ഇല്ലാതായി. അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിയിട്ടും ഫലമുണ്ടായില്ല. ഭർത്താവ് ബിജുവിന്റെ സുഹൃത്തുക്കളെയടക്കം സംശയിച്ചെങ്കിലും കാര്യമായ അന്വേണം ഉണ്ടായിട്ടില്ലെന്നാണ് വീട്ടുകാരുടെ ആരോപണം
ഷോജിയും നിനിയും കൊല്ലപ്പെട്ട സമയം കോതമംഗലത്ത് ഒരു ചുവന്ന ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കണ്ടെത്താനുള്ള ശ്രമം എങ്ങുമെത്തിയില്ല.
വർഷമാറായിട്ടും പ്രതിയെ കണ്ടെത്താനാവാഞ്ഞതോടെ കോതമംഗലം ഭയപ്പാടിലാണ്. നിനിയുടെ ഭർത്താവ് ബിജു വേറെ വിവാഹം കഴിച്ചു. നിനിയുടെ ഘാതകരെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് നിനിയുടെ മാതാപിതാക്കളും നാട്ടുകാരും