ട്രെയിനില്‍ യാത്രക്കാരായ ദമ്പതികളെ സദാചാര ഗുണ്ടകൾ ശല്യം ചെയ്തതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ദമ്പതികൾക്ക് കാസർകോടു വച്ചാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ പതിനെട്ടിന് ചെന്നൈ-എഗ്‍മോർ എക്സ്പ്രസിൽ യാത്ര ചെയ്ത മണ്ണാർക്കാട് പുല്ലശ്ശേരി സ്വദേശി മുഹമ്മദ് ഷാഫിയും ഭാര്യ ഷംലയ്ക്കുമാണ് സദാചാരവാദികളുടെ ഭീഷണിയുണ്ടായത്. പാലക്കാട് ജംക്്്ഷൻ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ ദമ്പതികളുടെ യാത്ര സ്ളീപ്പർ ടിക്കറ്റിലായിരുന്നു. ട്രെയിൻ കണ്ണൂർ പിന്നിട്ടപ്പോഴാണ് കംപാർട്ടുമെന്റിലുണ്ടായിരുന്ന രണ്ടുപേർ വീക്ഷിക്കാൻ തുടങ്ങിയത്. ഇവർ ഫോൺ വിളിച്ചതുപ്രകാരം മറ്റ് നാലുപേർ കൂടി അടുത്ത സ്റ്റേഷനിൽ നിന്നു കയറി. ഇങ്ങനെ ആറു പേരുടെ കൂടിയാണ് ശല്യമായി. മുഹമ്മദ് ഷാഫിയോട് െഎഡി കാർഡ് ആവശ്യപ്പെട്ട സംഘം ഷർട്ടിന്റെ കോളറിൽ പിടിച്ച് ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോകാനും ശ്രമിച്ചു. ഇൗ സമയത്തൊന്നും സഹയാത്രക്കാർ ആരും സഹായിച്ചില്ല.
ഒടുവിൽ സ്വയം ചെറുത്തുനിന്ന് പൊലീസിനെ വിളിച്ചതോടെ സംഘം കൂട്ടിക്കുളം സ്റ്റേഷനിലിറങ്ങി ഒാടിമറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.