കുണ്ടറയിൽ ബാലികയുടെ മരണം അന്വേഷിക്കുന്നതിൽ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. തൂങ്ങി മരണമാണെങ്കിലും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാളയാറിലേതിനു സമാനമായ സംഭവമാണ് കുണ്ടറയിൽ നടന്നതെന്ന് പ്രതിപക്ഷം ഉന്നയിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് അടിയന്തര സബ്മിഷന്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ പ്രശ്നം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിട്ടും അന്വേഷണം നടത്തിയില്ല, പിതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു
പൊലീസിന്റെ വീഴ്ച തുറന്ന് സമ്മതിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തിയ എസ്.ഐ യേയും സി.ഐയേയും സസപെന്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ആത്മഹത്യാ കുറുപ്പിലെ കൈപ്പട പരിശോധിക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം കിട്ടിയ ശേഷം കൂടുതൽ അന്വേഷണം വേണമോയെന്ന് തീരുമാനിക്കും. കൊല്ലം പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി കേസ് അന്വേഷിച്ചു വരുകയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ മറുപടിയായി പറഞ്ഞു.