എന്നൂരിൽ കാണാതായ മൂന്നു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അയൽവാസിയായ രേവതി (35) യെയും കാമുകനെയുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണു എന്നൂരിൽ നിന്നു പെൺകുട്ടിയെ കാണാതായത്. തുടർന്നു അച്ഛനമ്മമാർ എന്നൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ തിരുവൊട്ടിയൂരിലെ മാലിന്യ നിക്ഷേപ സ്ഥലത്തു നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുട്ടിയുടെ ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. മോഷണത്തിനു വേണ്ടിയാണു കൊലപാതകമെന്നു സംശയിക്കുന്നു. കൊലപാതകത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നടുക്കം പ്രകടിപ്പിച്ചു. കുറ്റക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയുടെ ബന്ധുക്കൾക്കു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ അനുവദിച്ചു.