കൊട്ടാരക്കര കലയപുരത്ത് ഏഴാ ക്ലാസ് വിദ്യാർഥിക്് അധ്യാപകന്റെ ക്രൂര മർദനം. മാർ ഇവാനിയോസ് ബഥനി സ്കൂളിലെ പ്രധാനധ്യാപകനാണ് കുട്ടിയുടെ പിൻഭാഗം അടിച്ചുപൊട്ടിച്ചത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്ത് പൊട്ടലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
രാവിലെ എട്ടേകാലിന് സ്കൂളിലെത്തിയ വിദ്യാർഥിയെ അധ്യാപകൻ അകാരണമായി മർദിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്ന.പ്രധാനധ്യാപകൻ തന്റെ മുറിയിലേക്ക് കുട്ടിയേ വിളിച്ചുകൊണ്ടു പോവുകയും ചൂരൽകൊണ്ട് അടിക്കുകയുമായിരുന്നു. എന്തിനായിരുന്നു അടിയെന്ന് വിദ്യാർഥി ചോദിച്ചപ്പോൾ നീ ചോദ്യമൊന്നും ചോദിക്കേണ്ടെന്ന് അധ്യാപകൻ മറുപടി പറഞ്ഞതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു.ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മർദനം വീട്ടുകാർ അറിയുന്നത്.
ശരീരത്ത് മുറിവുകളുമായി വിദ്യാർഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലു പൊട്ടലുകൾ ശരീരത്തിലുണ്ട്. കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.