വ്യവസായിയുടെ മൊബൈൽ ഫോൺ കവർന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഈ ഫോണിൽനിന്ന് അശ്ലീല ചിത്രങ്ങൾ അയച്ച കേസിൽ ഗുഞ്ചൂർ സ്വദേശിയായ 17 വയസ്സുകാരൻ പിടിയിൽ. ഭാര്യയ്ക്കു വാട്സാപ്പിൽ ലഭിച്ച ചിത്രങ്ങളെക്കുറിച്ചു വ്യവസായി പരാതിപ്പെട്ടതോടെയാണ് എച്ച്എഎൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ഗുഞ്ചൂരിലെ ഇയാളുടെ വീട് റെയ്ഡ് ചെയ്തു നാലു ബൈക്കുകളും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾക്കു മുന്നിൽ നഗ്നചിത്രങ്ങളും മറ്റും ആദ്യം പതിക്കുന്നതും മോഷ്ടിച്ചശേഷം വീട്ടുവാതിലിൽ അസഭ്യം എഴുതിവയ്ക്കുന്നതും ഇയാളുടെ രീതിയാണെന്ന് ഇൻസ്പെക്ടർ സാദിഖ് പാഷ പറഞ്ഞു.