മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് ക്യാമറ തകര്‍ത്ത കേസില്‍ തിരുവനന്തപുരം തേമ്പാമൂട് ജനത ഹയർസെക്കൻഡറി സ്കൂള്‍ മാനേജരേയും അധ്യാപകനേയും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയുടെ നിയമനപ്രശ്നം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്. മാനേജർക്കും അധ്യാപകനുമെതിരെ വിദ്യാർഥികള്‍ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു
സ്കൂളിൽ ഗുണ്ടകളേപ്പോലെ പെരുമാറുന്ന മാനേജരേയും അധ്യാപകനേയും പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.സ്കൂൾ മാനേജർ എം സജീബ്,സഹോദരനും അധ്യാപകനുമായ എം മുജീബ് എന്നിവർക്കെതിരെയായിരുന്നു പരാതി.യുപി വിഭാഗത്തിലെ അധ്യാപിക സീന നരേന്ദ്രന് സ്കൂളിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം.വിദ്യാഭ്യാസ വകുപ്പിന്റെ അനുകൂല ഉത്തരവുമായി സ്കൂളിലെത്തിയ അധ്യാപികയെ മാനേജ്മെന്റ് പ്രതിനിധികൾ വീണ്ടും തടഞ്ഞു.റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്താസംഘത്തെ സജീബും മുജീബും ചേർന്ന് ആക്രമിച്ചു.ക്യാമറ തല്ലിത്തകർത്തു. പരുക്കേറ്റ ക്യാമറാമാൻ റിയാസ് ചികിൽസയിലാണ്.
വെഞ്ഞാറമൂട് പൊലീസാണ് സ്കൂള്‍ മാനേജര്‍ എം.മുജീബിനേയും സഹോദരനും അധ്യാപകനുമായ എം.സജീബിനേയും അറസ്റ്റ് ചെയ്തത്. സ്കൂളില്‍ ഗുണ്ടായിസം കാണിക്കുന്നുവെന്നാരോപിച്ച് മാനേജര്‍ക്കും സഹോദരനുമെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധപരിപാടി സംഘടിപ്പിരുന്നു. അകാരണമായി പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് നിലപാടിലാണ് വിദ്യാർഥികൾ.