ചില്ലറവില്പനക്കാർക്ക് കഞ്ചാവ് വില്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ കൊല്ലത്ത് പിടിയില്‍. അഞ്ചലിലെ കച്ചവടക്കാർക്ക് കഞ്ചാവ് വില്ക്കാനായി ചെറിയ പാക്കറ്റുകളിലാക്കിയ രണ്ടു കിലോ കഞ്ചാവ് പ്രതികളിൽനിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ കോഴഞ്ചേരി സ്വദേശി രമേശൻ പത്താനാപുരം സ്വദേശി വിഷ്ണു എന്നിവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തമിഴ്നാട്ടിൽ നിന്ന കഞ്ചാവ് എത്തിച്ച ചെറിയ പാക്കറ്റുകളിലായി വില്പന നടത്തുന്ന മൊത്തകച്ചവടക്കാരാണ് എക്സൈസ് എൻഫോഴ്സ്മെൻ് ആൻഡ് ആൻറി നർക്കോട്ടിക് സെല്ലിന്റെ വലയിൽ കുടുങ്ങിയത്. ഉസലാംപെട്ടിയിൽ നിന്ന് എത്തിച്ച കഞ്ചാവിൽ രണ്ടു കിലോ അഞ്ചലിൽ വില്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ്. കൂടുതൽ കഞ്ചാവ് ഇവർ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതായാണ് സൂചന.
.ബന്ധുക്കളായ രമേശനും വിഷ്ണുവും വാടകയ്ക്ക് വീടെടുത്ത് താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ കഞ്ചാവു കച്ചവടക്കാർക്ക് മൊത്തമായി കഞ്ചാവ് എത്തിച്ചു നൽകുന്നത് ഇവരായിരുന്നു. തമിഴ്നാട്ടിൽ നിന്ന് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 12000 രൂപയ്ക്കാണ് കൊല്ലത്ത് വില്ക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു മദ്യശാലയിൽ ഭീകാരാന്തരീഷം സൃഷ്്ടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.