എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ മോഷണം പതിവാകുന്നു. അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം വീടിന്റെ ജനലഴി അറുത്തുമാറ്റി 17,000 രൂപ കവര്‍ന്നു. സമീപത്തുള്ള മറ്റൊരു വീട്ടില്‍ മോഷണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും മോഷണം.
അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റേഷനു സമീപം കൂരൻ യോഹന്നാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ പിന്നിൽ ഗോവണി വച്ചു കയറി ഹാളിന്റെ ഇരുമ്പ് ജനലഴികൾ അറുത്തുമാറ്റിയാണ് അകത്തു കടന്നത്. മെഷീൻ ഉപയോഗിച്ചാണ് അഴികൾ അറുത്തത്. അകത്തു കടന്ന മോഷ്ടാവിന് കിടപ്പുമുറികളില്‍ പ്രവേശിക്കാനായില്ല. ഹോളിലെ മേശയിലിരുന്ന പഴ്സിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. കാൽപെരുമാറ്റം കേട്ട് വീട്ടുകാർ എഴുന്നേറ്റതോടെ തുറന്നിട്ട വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരെ അപായപ്പെടുത്താന്‍ കൊണ്ടുവന്ന കോടാലി മുറിയിൽ നിന്ന് കണ്ടെത്തി.അങ്കമാലി എസ് ഐ കെ.എൻ മനോജും വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധനകൾ നടത്തി.
ഇതിനടുത്തെ മറ്റൊരു വീട്ടിൽ ഒരാഴ്ച മുൻപും മോഷണം നടന്നിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് 26,000 രൂപയാണ് കവര്‍ന്നത്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.