വ്യോമയാനമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ എയിംഫിൽ അക്കാദമിക്കെതിരെയുണ്ടായ പരാതി ആസൂത്രിതനീക്കത്തിന്റെ ഭാഗമെന്ന് സ്ഥാപനമേധാവികൾ.സ്ഥാപനത്തിൽ ഉന്നതബിരുദം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ ദിവസം വിദ്യാർഥികൾ പരാതിയുമായെത്തിരുന്നു.
വ്യോമയാനമേഖലയിൽ സ്പെഷലൈസേഷനോടെ എം.ബി.എ, ബി.ബി.എ ബിരുദങ്ങളാണ് എയിംഫിൽ അക്കാദമി നൽകുന്നത്. രണ്ടരലക്ഷം മുതൽ നാലുലക്ഷം വരെയാണ് ഫീസ്. സ്ഥാപനം പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. എന്നാൽ ഇത് മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സ്ഥാപനമേധാവികളുടെ പക്ഷം.
ഏതാനും വിദ്യാർഥികളെയും രക്ഷിതാക്കളെയും പുറത്തുനിന്നുള്ള ചിലർ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ വിവിധ എയർലൈൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ്. സർവകലാശാല റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് ഹാൾടിക്കറ്റിനൊപ്പം തിരിച്ചുകൊടുക്കുമെന്നും എയിംഫിൽ അധികൃതർ പറഞ്ഞു.
നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം വിദ്യാർഥികൾക്കു നൽകിയ വാദ്ഗാനങ്ങൾ പാലിക്കുന്നുണ്ടെന്നും സ്ഥാപനമേധാവികൾ വ്യക്തമാക്കി.